നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

കുറ്റം ചെയ്തവള്‍

അവര്‍ നിന്നെ കൂട്ടിലടച്ച്
തൊട്ടു തലോടി 
രസിച്ചു 
പിന്നെ വിചാരണക്കൂട്ടില്‍ 
തോലിരിഞ്ഞു 
കളഞ്ഞു 
മസലക്കൂട്ടു ചേര്‍ത്ത് 
പത്രത്താളുകളില്‍ 
വിളമ്പി 
എന്നിട്ടിപ്പോ കോഴിക്ക് 
രുചി പോരെന്ന് ....

കുറ്റം 
തൊട്ടു തലോടിയവരുടെയോ 
തോലുഞ്ഞവരുടെയോ 
മസാല ചേര്‍ത്ത വരുടെയോ അല്ല 
നിന്‍റെ മാത്രമാണ് ....
അവര്‍ക്ക് വേണ്ടി 
പൊന്‍ മുട്ടയിട്ടു കൊടുത്ത 
നിന്‍റെ മാത്രം ....



2013, ഫെബ്രുവരി 13, ബുധനാഴ്‌ച

പേരു നഷ്ടപ്പെട്ടവള്‍ ..മുഖവും



എനിക്കൊരു 
മുഖം വേണം
ഉയര്‍ത്തിപ്പിടിക്കാന്‍ 
ഒരുങ്ങി നടക്കാന്‍ 
ഉണ്ടായിരുന്നത്
മോശമായിപ്പോയ്  
ഒരു പ്രണയദിനത്തില്‍ ....
ഞാനൊരു ഇരയായ  നാളില്‍  

തുറന്നു കാണിക്കാന്‍ 
പറ്റാത്ത വിധം 
മൂടപ്പെട്ടെന്‍ മുഖം 
ആ നാള്‍  മുതല്‍ ...
ഇരയുടെ മുഖമെങ്ങനെ 
വെളിച്ചം കാണും ..
ഇരയുടെ പേരെങ്ങനെ 
പുറത്ത് പറയും 
അവളോരിര  മാത്രമാണ് 

പേരില്ലാത്തവള്‍ 
മുഖമില്ല ത്തവള്‍ 
അവളുടെ പേരും 
മുഖവും കീറിക്കളഞ്ഞവര്‍ 
വാഴുന്ന ലോകത്ത് 
അവളിനി പേരില്ലാതെ 
മുഖമില്ലാതെ ............ 


2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

കുറും കവിതകള്‍


പഞ്ഞി മേഘങ്ങളില്‍ നിന്നും 
മഴനൂല്‍ നൂല്ക്കുന്നു 
നീലാകാശം..

============

 മഴ 
ഒഴുകുകയാണ് 
പുഴയായ് 
===============
മൗനം നിറഞ്ഞൊഴുകുന്നു 
അതില്‍ മുങ്ങിക്കുളിച്ചു 
നീയും ഞാനും 
================

പച്ചിലയുടെ 
പച്ച കട്ടെടുത്ത് 
ശിശിരം
പകരമൊരു 
മഞ്ഞപ്പട്ടുചേല
മൂടി 

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

താമരയുടെ പ്രണയം .. ആമ്പലിന്‍റെയും


ഏകാകിയായസൂര്യനെ
കാത്തിരിപ്പൊരു
താമര  
തുഷരബിന്ദുവും 
കവിളിലണിഞ്ഞ്
നമ്രമുഖിയായി 
അമ്പലക്കുളത്തില്‍ 

ഓരോ പ്രഭാതങ്ങളിലും ... 
ഒരു സൂര്യകടക്ഷം മാത്രം 
മോഹിച്ചു തലയും 
കുമ്പിട്ടു കാത്തു നിന്നു
പാവമാ നാടന്‍ പെണ്ണ് 

സൂര്യന്‍റെ നോട്ടമെന്നും 
പടിഞ്ഞാറോട്ടായിരുന്നു  
അവിടെ തന്നെയും കാത്തു 
സൂര്യസ്നാനത്തിനായി 
പഞ്ചാര  മണലില്‍  കിടക്കുന്ന 
വെളുത്ത മേനികളിലായിരുന്നു 

പുശ്ച്ചമായിരുന്നവന് 
താമരയുടെ ചുവന്നു 
തുടുത്ത മേനിയോടും 
ചേറ്  മണത്തോടും 

അപ്പോളുമവനോര്‍ത്തില്ല  
വെളുത്ത മേനികള്‍ 
ചന്ദ്രന് വേണ്ടിയും  
കാത്തിരിക്കാറുണ്ടെന്നു 

ആമ്പലിന് മാത്രം മനസ്സിലായി 
താമരയുടെ മനസ്സുരുക്കത്തിന്‍റെ 
ആഴം 
അവളും പ്രണയിച്ചിരുന്നല്ലോ 
രാവിന്‍റെ രാജാവിനെ 
ചന്ദ്രനെ ...

ഒരായിരം താര റാണി മാരോട്
കിന്നാരം പറഞ്ഞിരിക്കുന്ന 
ചന്ദ്രനെവിടെ  നേരം
ആമ്പലിനെ പ്രണയിക്കാന്‍

കാത്തിരി പ്പൂ 
സഖിമാരിന്നും 
രാവിലുറങ്ങതെയാമ്പലും 
പുലരിയിലെഴുന്നേറ്റ്  താമരയും


Translate