.
2012, നവംബർ 27, ചൊവ്വാഴ്ച
2012, നവംബർ 26, തിങ്കളാഴ്‌ച
നീയൊരു മരീചിക
നീയെന്നെ ബന്ധനസ്ഥനാക്കിയിരിക്കുന്നു
നിന്‍റെ ചിരിയാല്‍ നിന്‍റെ മൊഴികളാല്‍
നീയെന്നെ കുരുക്കിയിട്ടിരിക്കുന്നു
അഴിക്കാനാവാത്ത ബന്ധനം
വലക്കുള്ളില്‍ കുരുങ്ങിയ
മത്സ്യത്തെ പോലെ ഞാന്‍
പിടഞ്ഞു കൊണ്ടേയിരുന്നു
നിന്റെയൊരു ചിരിക്കു വേണ്ടി
ഒരു മൊഴിക്ക് വേണ്ടി
നീയെന്നുമൊരു മരീചികയായിരുന്നു
അതിനു പിന്‍പേ ദാഹാര്ത്തനായി
ഞാന്‍ അലഞ്ഞുകൊന്ടെയിരുന്നു
പിടി തരാതെ നീ വഴുതി മാറിക്കൊണ്ടും
നീയെന്റെ സിരകളില്‍ ഭ്രാന്തമായൊരു
ലഹരിയായ് പടര്‍ന്നു കയറി
അത് തന്ന വിഭ്രാന്തിയില്‍
ഞാന്‍ സ്വപ്ന കൊട്ടാരങ്ങള്‍
പണിതു കൊണ്ടിരുന്നു
പണി തീര്‍ന്നപ്പോള്‍
ആള്‍പ്പാര്‍പ്പില്ലാത്ത
ഭാര്‍ഗവീനിലയങ്ങളാകാന്‍
വിധിക്കപ്പെട്ട കൊട്ടാരങ്ങള്‍ ..........
നിന്‍റെ ചിരിയാല്‍ നിന്‍റെ മൊഴികളാല്‍
നീയെന്നെ കുരുക്കിയിട്ടിരിക്കുന്നു
അഴിക്കാനാവാത്ത ബന്ധനം
വലക്കുള്ളില്‍ കുരുങ്ങിയ
മത്സ്യത്തെ പോലെ ഞാന്‍
പിടഞ്ഞു കൊണ്ടേയിരുന്നു
നിന്റെയൊരു ചിരിക്കു വേണ്ടി
ഒരു മൊഴിക്ക് വേണ്ടി
നീയെന്നുമൊരു മരീചികയായിരുന്നു
അതിനു പിന്‍പേ ദാഹാര്ത്തനായി
ഞാന്‍ അലഞ്ഞുകൊന്ടെയിരുന്നു
പിടി തരാതെ നീ വഴുതി മാറിക്കൊണ്ടും
നീയെന്റെ സിരകളില്‍ ഭ്രാന്തമായൊരു
ലഹരിയായ് പടര്‍ന്നു കയറി
അത് തന്ന വിഭ്രാന്തിയില്‍
ഞാന്‍ സ്വപ്ന കൊട്ടാരങ്ങള്‍
പണിതു കൊണ്ടിരുന്നു
പണി തീര്‍ന്നപ്പോള്‍
ആള്‍പ്പാര്‍പ്പില്ലാത്ത
ഭാര്‍ഗവീനിലയങ്ങളാകാന്‍
വിധിക്കപ്പെട്ട കൊട്ടാരങ്ങള്‍ ..........
എന്‍റെ പ്രണയം
നിന്‍റെ കണ്ണിലെ തിളക്കം
എന്‍റെയുള്ളിലെ പ്രതീക്ഷ
വിരിയുകയായ് ഒരു പ്രണയം..
നിന്‍റെ കണ്ണുകളിലെ തിളക്കം
കൂടിക്കൊണ്ടിരുന്നു
എന്‍റെ പോക്കറ്റ്
കാലിയയിക്കൊണ്ടും..
ആ തിളക്കത്തില്‍
മങ്ങിപ്പോയ്
എന്‍റെ ബുദ്ധിയും
വിവേകവും
പിന്നെടെപ്പോലോ
ആ തിളക്കവും
മങ്ങാന്‍ തുടങ്ങി
എന്‍റെ പ്രതീക്ഷയും
കെടാന്‍ തുടങ്ങിയ പ്രതീക്ഷയെ
ഊതിക്കത്തിക്കാന്‍
എന്‍റെ പോക്കറ്റിലെ
ചില്ലരത്തുട്ടുകള്‍ക്ക്
ശക്തിയില്ലായിരുന്നു.............
2012, നവംബർ 21, ബുധനാഴ്‌ച
ഹംസം
നിന്‍റെ അഴിഞ്ഞ മുടിക്കെട്ടില്‍
ആഴ്ന്നിറങ്ങാന്‍ ..
അതിന്‍ മണം നുകരാന്‍..
ഭ്രാന്തമായ് മോഹിച്ചു ഞാന്‍
നിന്‍റെ കണ്ണുകളിലെ ആഴമളക്കാന്‍
പുഞ്ചിരിയില്‍ അലിഞ്ഞില്ലാതാവാന്‍
നിന്‍ സ്വപ്നങ്ങളിലെ നായകനാവാന്‍
ഒരുപാടൊരുപാട് മോഹിച്ചു ഞാന്‍
ആ മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി
നിന്‍ കാമുകന്‍റെ ഹംസമായ് ഞാന്‍
നിനക്കുള്ള പ്രണയ ലേഖനങ്ങളുമായ്
നിന്നെ തേടി അലയുന്നു ....
2012, നവംബർ 20, ചൊവ്വാഴ്ച
ഓര്‍മ്മകള്‍
ഓര്‍മകളിളുടെ
ഞാനൊരു യാത്ര പോയി
കയ്പും മധുരവും
ഒന്നിച്ചറിഞ്ഞ യാത്ര
ഒരു നെല്ലിക്ക തിന്നതു പോലെ
ചിലപ്പോ മധുരിച്ചും
ചിലപ്പോള്‍ കയ്ച്ചുമങ്ങനെ
പറന്നു പറന്നു പോയി ഞാന്‍
വള്ളി പൊട്ടിയ പട്ടം പോലെ
മാനമിരുണ്ടതും
മഴവരുന്നതുമറിയാതെ
ഇരുന്നു പോയ് ഞാന്‍
ഒരു മഴതുള്ളി വിളിച്ചുണര്‍ത്തി
ഇന്നലെകളില്‍ നിന്നും
ഇന്നിലേക്ക് ...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു ജീവിതമേ ..
ജീവിതത്തില്‍ എനിക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്എനിക്ക് ജയിക്കാന്‍ പ്രയാസമുള്ള പല പരീക്ഷണങ്ങളെയും അതിജീവിചിട്ടുമുണ്ട് ...തോറ്റു പോകും എന്ന് തോന്നുന്ന നിമിഷങ്ങളില്‍ ഞാന്‍ എന്നെ തന്നെ ഓര്‍മിപ്പിക്കും ..ഈ തോല്‍വിക്ക് പകരം ഒരു വലിയ വിജയം കാത്തിരിപ്പുണ്ട് എന്ന് ..അതെനിക്ക് വീണ്ടും മത്സരിക്കാനുള്ള ഉര്ര്‍ജ്ജം തരും ...ഞാനീ ജീവിതത്തെ സ്നേഹിക്കുന്നു ...പോരാടി ഉള്ള ജീവിതത്തിനെ സുഖമുള്ളൂ ...തണുത്ത ജീവിതം ഞാന്‍ വെറുക്കുന്നു ....ഞാന്‍ നിന്നെ സ്നേഹിക്കുന്നു ജീവിതമേ ..തുടരാം നമുക്കീ പോരാട്ടം........:-D
2012, നവംബർ 19, തിങ്കളാഴ്‌ച
ഗാസ കരയുകയാണ്
ഇരുട്ടുലും തീത്പ്പുന്ന
തോക്കുകള്‍
ഉയരുന്ന നിലവിളികള്‍
കരിയുന്ന മൊട്ടുകള്‍
ജയിച്ചവന്‍റെ അട്ടഹാസം
ഗാസ കരയുകയാണ്
ഒഴുക്കാന്‍ കണ്ണീരില്ലാതെ
നിശബ്ദമായ് ..........
നിര്‍ത്തൂ ഈ മത്സരം
ജയിക്കുമ്പോള്‍ നീ നേടുക
ഒരു ശ്മശാനം മാത്രം
അതിനു വേണ്ടി
കരിച്ചു കളയരുത്
പൂമൊട്ടുകളെ
നാളെയുടെ വസന്തങ്ങളെ ..
...............................................രഞ്ജു
2012, നവംബർ 17, ശനിയാഴ്‌ച
2012, നവംബർ 16, വെള്ളിയാഴ്‌ച
എന്‍റെ കൂട്ടുകാരി
നിന്‍ നീല മിഴിയില്‍
നിറയുന്ന നീരില്‍
എന്നിലെ പ്രണയം
തളിര്‍ത്തു വീണ്ടും
എന്‍ പ്രണയത്തിലെ
രാജകുമാരി നീ
എന്നിലെ പൂക്കളെ
തൊട്ടുണര്‍ത്തി
നീയെന്‍ വെളിച്ചമായ്
നീയെന്നഭയമായ്
എന്നുമെന്‍ ചാരത്തു-
ണര്‍ന്നിരിപ്പൂ ..
രാജകുമാരനായ്
ഞാന്‍ വാണ കാലം
ഏറെയായ് ബന്ധുക്കളെ-
ന്‍റെ ചുറ്റും
ഒന്ന് ഞാന്‍ വീണപ്പോള്‍
എല്ലാരും മാഞ്ഞുപോയ്
നീ മാത്രം എന്‍ ചാരെ
ബാക്കിയായി .........
സഖി നീ മാത്രം എന്‍ ചാരെ ബാക്കിയായി
കരച്ചിലിന്‍റെ പാടുകള്‍
വിണ്ണിന്‍ വിതുമ്പലില്‍
പൊടിഞ്ഞൊരു കണ്ണുനീര്‍
എന്‍ ജനല്‍പാളിയില്‍
ഒഴുകിയങ്ങില്ലാതെയായ്..
അത് തീര്‍ത്ത പാടുകള്‍
നോക്കി ഞാനിരിക്കവേ
വന്നുവൊരു പൊന്‍വെയില്‍
കൊണ്ടുപോയാ പാടുകളും ...
2012, നവംബർ 15, വ്യാഴാഴ്‌ച
നവംബറിലെ പ്രഭാതം
മഞ്ഞിന്‍ പുതപ്പു മൂടിഉണരാന് മടിച്ചുനവംബറിന് പ്രഭാതംകൂട്ടായി ഞാനുംഒരുപുഴുവിന്പ്യുപ്പയെപ്പോലെകമ്പിളിപ്പുതപ്പിനടിയില്ചുരുണ്ടുകൂടിയങ്ങനെ ...അമ്മയുടെ സുപ്രഭാതംമുഴങ്ങുന്നു കാതില്കൂടെ അച്ചന്‍ ശകാരവുംഒന്നും കേള്ക്കാതെഞാന്ഇറങ്ങിപ്പോയ്ഒരുസുഖസുഷുപ്തിയിലേക്ക് .............
2012, നവംബർ 8, വ്യാഴാഴ്‌ച
അമ്മ
അമ്മ എന്നില്‍
നന്മയുടെ വിത്ത് മുളപ്പിച്ചു
അതിനു സ്നേഹം കൊണ്ട്
കരുത്തേകി
ആ മരം വളര്‍ന്നു
വട വൃക്ഷമായി
അനേകര്‍ക്ക് തണലായി ....
അപ്പോളേക്കും എന്നമ്മ
വെയിലേറ്റു
തളര്‍ന്നു പോയിരുന്നു ....
എഴുന്നെല്‍ക്കനവാതെ ............
2012, നവംബർ 3, ശനിയാഴ്‌ച
കളിയാട്ടക്കാലം
കാവുകളുണരുകയായ്
കൂടെ ചെണ്ടമേളവും
കാല്‍ ചിലമ്പുകളും
photo: Dileep narayanan https://www.facebook.com/dileeptkpr
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)