ചില്ലുജാലകങ്ങല്ക്കപ്പുറത് ത് തിമര്‍ത്തു പെയ്യുന്നു വേനല്‍ മഴ , ചുട്ടുപൊള്ളുന്ന ഭൂമിയും എന്‍ മനസ്സിനെയും തണുപ്പിച്ചു കൊണ്ട് .കയ്യിലൊരു കപ്പു ചൂട് ചായയുമായി ആവോളം നുകര്‍ന്നു മണ്ണിന്‍റെ പുതു ഗന്ധം .ആ ഗന്ധം എന്നെ കൈപിടിച്ചു കൊണ്ട് പോയി മഴ പുഴയാക്കുന്ന ഇടവഴികളിലേക്ക് .അവിടെയാണ് ഞാന്‍ കടലാസ്സു തോണി ഒഴുക്കി കളിച്ചത് .കൂട്ടുകാരോടൊത്ത് മഴവെള്ളം തെറുപ്പിച്ചു രസിച്ചത് .ആ വഴികളിലൂടെയാണ് കൂട്ടുകാരോടൊത്ത് കഥ പറഞ്ഞു സ്കൂളില്‍ പോയത് .കടപ്പുല്ല് തേടി നടന്നത് .കണ്ണാരം പോത്തിക്കളിക്കുമ്പോള്‍ ഉരുണ്ടു വീണു മുട്ടു പൊട്ടിയതും ആ വഴിയിലാണ് .ആ മുറിവുണക്കാന്‍ കമ്യുനിസ്റ്റ് പച്ച തേടി നടന്നതും അവിടെയായിരുന്നു .ആ ഓര്‍മകളിലൂടെ ഒഴുകി നടക്കവേ ഒരു പിന്‍ വിളി അമ്മേ .എന്‍റെ പൊന്നുണ്ണി .അവന്‍റെ അമ്മെ വിളി എന്നെ തിരിച്ചു കൊണ്ട് വന്നു എനിക്കും മഴക്കുമിടയിലുള്ള ചില്ല് ജലകത്തിനടുത്തെക്ക് ..
.
2013, ഏപ്രിൽ 10, ബുധനാഴ്‌ച
2013, ഏപ്രിൽ 2, ചൊവ്വാഴ്ച
തൃക്കണ്ണിലെ അഗ്നി
ഹേയ് അഘോരാ
നീയെന്തിനാണ് തൃക്കണ്ണില്‍
അഗ്നിയോളിപ്പിച്ചു വച്ചത്
ഹരിദ്വാറിലെ ശവങ്ങള്‍
ചുമന്നു മടുത്തു പരിഭവിച്ചു
ഹിമവാ ന്‍റെ മടിത്തട്ടില്‍
ഒഴുകാന്‍ മടിച്ചു
ഉറഞ്ഞു ഉറങ്ങിക്കിടക്കുന്ന
ഗംഗയെ ചൂട് നല്‍കിയുണര്‍ത്താനാണോ
അപമാനത്താല്‍
അഗ്നിയെപ്പുണര്‍ന്നു
മാഞ്ഞുപോയ
പ്രിയതമയുടെ
ഓര്‍മയ്ക്കയാണോ
അതോ
പാതിവ്രത്യത്തിന്‍റെ
പാവനമാം ചരടുകള്‍
കാമശരങ്ങളെല്‍പ്പിച്ചു
പൊട്ടിച്ചെറിയുവാന്‍
തക്കം പാര്‍ത്ത് നടക്കും
കാമദേവനെ ഭാസ്മീകരിക്കണോ
അതുമല്ലെങ്കില്‍ പറയൂ
എന്തിനാണ് നീ
തിരുനെറ്റിയിലൊരു
തീക്കുണ്ഡവുമായി നടക്കുന്നത്
തീക്കുണ്ഡവുമായി നടക്കുന്നത്
2013, ഏപ്രിൽ 1, തിങ്കളാഴ്‌ച
വേട്ടപ്പട്ടികളുടെ മുരള്‍ച്ച
പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍
കാലമെനിക്ക് കാട്ടിത്തന്നു
ഒരു പെണ്ണനക്കത്തിനായി
കാതോര്‍ത്തിരിക്കുന്ന
വേട്ടപ്പട്ടികള്‍ ചുറ്റിനുമുണ്ടെന്നു
അമ്മക്കറിയമായിരുന്നു
കാരണം അമ്മയുമൊരു
പെണ്ണായിരുന്നല്ലോ
വെട്ടപ്പട്ടികൾ കാണാതെ
പതുങ്ങി ജീവിച്ച
പാവം പെണ്ണ്
ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും
തുള്ളിചാടി നടക്കുകയും
നുണക്കുഴി കാട്ടി
ഉറക്കെ ചിരിക്കുകയും
ചെയ്യുന്നവൾ
അവളുടെ ഓട്ടവും
നൃത്തവും പൊട്ടിച്ചിരിയും
എന്നിലെ അമ്മയെ
സന്തോഷിപ്പിക്കാറുണ്ട്
എങ്കിലും ഇപ്പോളെന്‍റെ സ്വപ്നങ്ങളില്‍ നിറയെ
എങ്കിലും ഇപ്പോളെന്‍റെ സ്വപ്നങ്ങളില്‍ നിറയെ
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ്
അവ എന്റെ മകളുടെ ചിരി
കട്ടെടുക്കുന്നതും
ഇളം പാദങ്ങൾ
കടിച്ചു കീറുന്നതുമാണ്
അവളുടെ ചിരിയഴകിനെ എന്തിട്ടാണ്
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക
അവളുടെ താളമിടുന്ന കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക
ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) - 1
കാറ്റത്താടും
എന്‍ കൈവിരലാല്‍
പാളം തെറ്റും
ഉറുമ്പ് തീവണ്ടി
==============
സൂര്യ ചുംബനം
ചുവന്നു തുടുത്ത്
മാജിക് റോസ
=================
ഇടവഴി
കാറ്റിനു പുറകെയോടുന്നു
കരിയിലക്കൂട്ടം
=================
മരിച്ച നിളയുടെ ഓര്‍മയുമായ്
പുഴക്കഷ്ണങ്ങള്‍
ട്രെയിന്‍കാഴ്ച
==================
തൃസന്ധ്യ
ചുവന്നുതുടുത്തൊരു ഓറഞ്ച്
കടലില്‍ മുങ്ങിപ്പോയി
==================
മരങ്ങള്‍ക്കിടയിലുടെ
ടോര്‍ച്ചു മിന്നിച്ചു കളിക്കുന്നു
ബാലര്‍ക്കന്‍
==================
അലസ രാവ്
മഞ്ഞു പൂക്കള്‍ പെയ്യുന്നു
കൂടെ നിലാവും
=================
വഴിയരുകില്‍ ശ്വാസം വലിക്കുന്നൊരു വിഴുപ്പുഭാണ്ഡം
അരികിലൊരു പിച്ചച്ചട്ടിയും
വാറു പൊട്ടിയ വള്ളിച്ചെരുപ്പും
================
മാമ്പഴം
========================
കൂടെയാടുന്നു കണ്ണുകള്‍
എന്‍ കൈവിരലാല്‍
പാളം തെറ്റും
ഉറുമ്പ് തീവണ്ടി
==============
സൂര്യ ചുംബനം
ചുവന്നു തുടുത്ത്
മാജിക് റോസ
=================
ഇടവഴി
കാറ്റിനു പുറകെയോടുന്നു
കരിയിലക്കൂട്ടം
=================
മരിച്ച നിളയുടെ ഓര്‍മയുമായ്
പുഴക്കഷ്ണങ്ങള്‍
ട്രെയിന്‍കാഴ്ച
==================
തൃസന്ധ്യ
ചുവന്നുതുടുത്തൊരു ഓറഞ്ച്
കടലില്‍ മുങ്ങിപ്പോയി
==================
മരങ്ങള്‍ക്കിടയിലുടെ
ടോര്‍ച്ചു മിന്നിച്ചു കളിക്കുന്നു
ബാലര്‍ക്കന്‍
==================
അലസ രാവ്
മഞ്ഞു പൂക്കള്‍ പെയ്യുന്നു
കൂടെ നിലാവും
=================
വഴിയരുകില്‍ ശ്വാസം വലിക്കുന്നൊരു വിഴുപ്പുഭാണ്ഡം
അരികിലൊരു പിച്ചച്ചട്ടിയും
വാറു പൊട്ടിയ വള്ളിച്ചെരുപ്പും
================
http://mydreams-renju.blogspot.in/2013/04/blog-post.html |
2013, മാർച്ച് 26, ചൊവ്വാഴ്ച
വേട്ടപ്പട്ടികളുടെ മുരള്‍ച്ച
പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍
കാലമെനിക്ക് കാട്ടിത്തന്നു
ഒരു പെണ്ണനക്കത്തിനായി
കാതോര്‍ത്തിരിക്കുന്ന
വേട്ടപ്പട്ടികള്‍ ചുറ്റിനുമുടെന്നു
അമ്മക്കറിയമായിരുന്നു
കാരണം അമ്മയുമൊരു
പെണ്ണായിരുന്നല്ലോ
വെട്ടപ്പട്ടികൾ കാണാതെ
പതുങ്ങി ജീവിച്ച
പാവം പെണ്ണ്
ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും
തുള്ളിചാടി നടക്കുകയും
നുണക്കുഴി കാട്ടി
ഉറക്കെ ചിരിക്കുകയും
ചെയ്യുന്നവൾ
അവളുടെ ഓട്ടവും
നൃത്തവും പൊട്ടിച്ചിരിയും
എന്നിലെ അമ്മയെ
സന്തോഷിപ്പിക്കാറുണ്ട്
എങ്കിലും ഇപ്പോളെന്‍റെ സ്വപ്നങ്ങളില്‍ നിറയെ
എങ്കിലും ഇപ്പോളെന്‍റെ സ്വപ്നങ്ങളില്‍ നിറയെ
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ്
അവ എന്റെ മകളുടെ ചിരി
കട്ടെടുക്കുന്നതും
ഇളം പാദങ്ങൾ
കടിച്ചു കീറുന്നതുമാണ്
അവളുടെ ചിരിയഴകിനെ എന്തിട്ടാണ്
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക
അവളുടെ താളമിടുന്ന കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക
2013, മാർച്ച് 22, വെള്ളിയാഴ്‌ച
മഴ നല്‍കിയത്
മഴയേ നീ പെയ്യുകയയിരുന്നില്ല
പതിയെ പതിഞ്ഞിറങ്ങുകയായിരുന്നു
എനിക്കും നിനക്കുമിടയിലെ
ചില്ലുജാലകങ്ങളില്‍
ചിത്രം രചിക്കുകയായിരുന്നു
ഒരു ഗസല്‍ പോലെയെന്‍
മനം കുളിര്‍പ്പിച്ച് വെയിലിനെ
മുത്തി മഴവില്ല് വിരിയിച്ചു
നീ ലാസ്യ നൃത്തമാടുകയായിരുന്നു.
എന്‍ മനസ്സിലെക്കുര്‍ന്നിറങ്ങി
അസ്വസ്ഥതതയുടെ പൊടിപടലങ്ങ-
ളടിച്ചമര്‍ത്തി കവിതവിത്തുകളെ
പാകി മുളപ്പിക്കുകയായിരുന്നു
നീയെന്നിലെ കവയിത്രിയെ
പതിയെ തൊട്ടുണര്‍ത്തുകയായിരുന്നു
എന്നിലെ ഭാവനക്ക് വര്‍ണച്ചിറകുകള്‍
2013, മാർച്ച് 13, ബുധനാഴ്‌ച
ഹൈക്കു കവിതകള്‍
കളി കഴിഞ്ഞു
ചായം കഴുകും
കഥകളിക്കാരന്‍ അസ്തമയ സൂര്യന്‍
==========
കുളത്തില്‍ കാല്‍ വഴുതി
വീണോരമ്പിളി
പൊട്ടിച്ചിതറിച്ചോരു തവളച്ചാട്ടം
===========
വിണ്ണിന്‍ പുടവ-
യഴിഞ്ഞു വീഴുന്നു
മഴയായ് മണ്ണിലലിയാന്‍
==========
എന്‍ കൈകളിലൊതുങ്ങാതെ
ഇലത്തോണിയിലൊരു
ഉറുമ്പിന്‍ കൂട്ടം
അഭയാര്‍ഥികള്‍
===============
തിളച്ചു തൂവി
കരിഞ്ഞൊരു നിലാവ്
അമാവാസി
===============
മിന്നല്‍പ്പിണറുകകള്‍
നക്കിക്കുടിച്ചു
മണ്ണിന്‍ വെളിച്ചം
===============
അരിമണികള്‍ വിതറും
മഴനൂലാല്‍ തുന്നിയ
കുറുക്കന്‍റെ കല്യാണപ്പന്തല്‍
=================
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
==================
കാന്‍സര്‍ ആയി വേനല്‍
രോഗിയായി പുഴ
കാരണമായി മനുഷ്യനും
==============
ചായം കഴുകും
കഥകളിക്കാരന്‍ അസ്തമയ സൂര്യന്‍
==========
കുളത്തില്‍ കാല്‍ വഴുതി
വീണോരമ്പിളി
പൊട്ടിച്ചിതറിച്ചോരു തവളച്ചാട്ടം
===========
വിണ്ണിന്‍ പുടവ-
യഴിഞ്ഞു വീഴുന്നു
മഴയായ് മണ്ണിലലിയാന്‍
==========
എന്‍ കൈകളിലൊതുങ്ങാതെ
യൊരു മഴയുര്‍ന്നു
താഴേക്ക്
===============
മേഘത്തിന്‍ കെട്ടഴിഞ്ഞു
മഴനൂലുകള്‍
താഴേക്ക്
=================
ഒരു കുതിപ്പ്
കുളത്തി നൊരായിരം വളകള്‍
പൊന്‍ മാനിനൊരു മീനും
===============കുളത്തി നൊരായിരം വളകള്‍
പൊന്‍ മാനിനൊരു മീനും
ഇലത്തോണിയിലൊരു
ഉറുമ്പിന്‍ കൂട്ടം
അഭയാര്‍ഥികള്‍
===============
തിളച്ചു തൂവി
കരിഞ്ഞൊരു നിലാവ്
അമാവാസി
===============
മിന്നല്‍പ്പിണറുകകള്‍
നക്കിക്കുടിച്ചു
മണ്ണിന്‍ വെളിച്ചം
===============
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
വെയില്‍ സൂചി
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
=====================
വെയില്‍പ്പൂക്കള്‍
മഴനൂലാല്‍ കോര്‍ത്തൊരു
മാരിവില്ല്
==================
വെയില്‍പ്പൂക്കള്‍
മഴനൂലാല്‍ കോര്‍ത്തൊരു
മാരിവില്ല്
==================
മഴനൂലാല്‍ തുന്നിയ
കുറുക്കന്‍റെ കല്യാണപ്പന്തല്‍
=================
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
==================
കാന്‍സര്‍ ആയി വേനല്‍
രോഗിയായി പുഴ
കാരണമായി മനുഷ്യനും
==============
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)