നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2016 മാർച്ച് 2, ബുധനാഴ്‌ച

വൃദ്ധ സദനത്തിലേക്കുള്ള വഴി



ഒരു ദിനം കൊണ്ടു
മൂകനാക്കപ്പെട്ടൊരാൾ
നീണ്ടുനിവർന്നൊരോരു
ചാരുകസേരമേൽ
വെളിച്ചമണഞ്ഞു
പോയോരിറയത്ത്
ഇരുട്ടിനെ ഭയമാണവൾക്കെന്നു
പിറുപിറുത്ത്
ഇന്നലെ കത്തിയെരിഞ്ഞ
പ്രിയപത്നി തൻ
ഒരു പിടി ചാരമാം
ചിതയ്ക്കു കൂട്ടിരിപ്പൂ


ഇന്നലെയുയർന്ന
യാർത്തനാദങ്ങളും
പൊട്ടിക്കരച്ചിലും
ചെറുവിതുമ്പലുകളും
ചിതയുടെ കൂടെ
കെട്ടു പോയിരിക്കുന്നു
പകരമുയരുന്നിതാ
പിറുപിറുക്കലുകൾ
ചെറു വാഗ്വാദങ്ങൾ

ഇനിയീവീടാരു നോക്കും
വിൽക്കാം നമുക്കെന്നോതുന്നു
പ്രിയ മകൻ
എൻ പിതാവിനി
പാടത്തു പണിയേണ്ട
വീതം വച്ചോഴിഞ്ഞേക്കെന്നു
പൊൻ മകൾ
പ്രിയ കൂട്ടുകാരെല്ലാം
പുതിയ വൃദ്ധസദനത്തിൽ
മുറിയെടുത്തിരിക്കുന്നെ
ന്നോർമ്മിപ്പിച്ചു മരുമകൾ

മക്കൾ തൻ സ്നേഹമൊരു
സൂചിയായ് തറച്ചുള്ളിലെ
യണപൊട്ടി പുഴയായ്
യൊഴുകുന്നിതാ
അതിലൊരു സങ്കടത്തോണിയിൽ
തുഴഞ്ഞു നീങ്ങുന്നയാൾ
പുതിയ വൃദ്ധസധനത്തിലേക്കുള്ള
വഴിയുമന്വേഷിച്ച്...









2016 ഫെബ്രുവരി 21, ഞായറാഴ്‌ച

ഒച്ച്

ഒച്ച്
മതിൽ കയറുന്നു
വഴി വരച്ചു വച്ച്

2014 മാർച്ച് 10, തിങ്കളാഴ്‌ച

മഴ ഭ്രാന്ത്



2013 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നിറങ്ങള്‍ നഷ്ടപ്പെട്ടവള്‍

നീണ്ട അഗ്രഹാര തെരുവിന്‍റെ 
ഒഴിഞ്ഞ കോണില്‍ 
ഒരു നെടുവീര്‍പ്പുയരുന്നുണ്ട് 
കഴിഞ്ഞ വസന്തം വര്‍ണ്ണങ്ങള്‍ 
കട്ടെടുത്തവളുടെ നെടുവീര്‍പ്പുകള്‍

നിറങ്ങളെ വെള്ളയില്‍  പൊതിഞ്ഞ് 
കുപ്പിവളകള്‍ പൊട്ടിച്ചെറിഞ്ഞ് 
അഴിയിട്ട മുറിയില്‍
അട്യ്ക്കപ്പെട്ടവളുടെ 
നിസ്സഹായതയില്‍ നിന്നുയര്‍ന്ന 
നീണ്ട നെടുവീര്‍പ്പുകള്‍ 

സ്വപ്നങ്ങള്‍ നിറഞ്ഞിരുന്ന 
നീണ്ടമിഴികളിന്നു തികച്ചും   
ശൂന്യമാണ്.
പക്ഷെ ചുണ്ടുകളിലൊരു 
വന്യമായ പുഞ്ചിരി 
മിന്നുന്നുണ്ട് 

വര്‍ണലോകം കൊട്ടിയടച്ച 
ലോകത്തോട്‌ പകരം ചോദിക്കാന്‍ 
അവളുടെ ഒഴിഞ്ഞ കൈത്തന്ടയില്‍ 
ഒരു നീലഞരമ്പ്‌ പിടച്ചു നില്‍പ്പുണ്ട് 
അരികില്‍ നിണം 
ദാഹിച്ച് ഒരു കത്തിയും...........  
  

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

കാഴ്ച



ദൂരെയൊരു വീട്ടില്‍ ജന്നല്‍ക്കമ്പികള്‍ 
 തുരുമ്പ് പിടിക്കുന്നതും 
കമ്പിയില്‍ പിടിച്ച കൈകള്‍ക്ക് 
ബലം കുറയുന്നതും
 കമ്പിക്കിടയിലൂടെ നോക്കുന്ന കണ്‍കളില്‍
 പ്രതീക്ഷ  മരിക്കാതെ ജ്വലിക്കുന്നതും
 മാതൃ വാത്സല്യം നുരയുന്നതും
 ഞാന്‍ കാണാതെ കാണുന്നുണ്ട്
 എന്നിട്ടും കണ്ടില്ലെന്നു നടിച്ചു
 കാരണം ബാങ്കില്‍ കുമിയുന്ന
ഡോളറുകള്‍ ആ കാഴ്ച മറച്ചു കൊണ്ടിരുന്നു 



2013 ജൂലൈ 8, തിങ്കളാഴ്‌ച

മൊബൈല്‍ പ്രണയം


എപ്പോളും മുഴങ്ങിയിരുന്ന 
മൊബൈലിനു ഇന്ന് വിശ്രമം 
അമ്മ പറഞ്ഞു 
ഹോ എന്തൊരാശ്വാസം ?

എപ്പോളും ഫോണ്‍ വിളിയിലായിരുന്ന 
എനിക്കിന്നു മൌനം 
മേലുദ്യോഗസ്ടന്‍ ചോദിച്ചു  
നീ നന്നായോ ?

എപ്പോളും ബിസി ടോണ്‍ കേള്‍പ്പിക്കുന്ന 
നമ്പര്‍ ഇന്ന് ബിസിയല്ല 
സുഹൃത്ത് ചോദിച്ചു 
എന്തു പറ്റി ?

ഈ ചോദ്യങ്ങള്‍ക്കുത്തരം 
കിട്ടാനായി ഞാനും 
വിളിച്ചു കൊണ്ടേയിരുന്നു 
ഒരേയൊരു നമ്പറിലേക്ക് .

അപ്പോളൊക്കെ ദൂരെയൊരിടത്ത് 
ഇനിയൊരിക്കലും സംസാരിക്കാനാവാതെ 
ചിതറിത്തെറിച്ചു കിടന്ന ശരീരത്തിനരികെ 
ഒരു മൊബൈല്‍ ഫോണ്‍ മാത്രം 
നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു ..


2013 ജൂൺ 5, ബുധനാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -4

പിടി ദ്രവിച്ച മഴു 
പിടിയിടാനീല്ലൊരു 
മരം പോലും ബാക്കി
==================
ഒറ്റയ്ക്കൊരു കളിപ്പന്ത്‌ 
മഴ നനയുന്നു 
കളിയോഴിഞ്ഞ മൈതാനത്ത് 
=========================
വെയില്‍പ്പൂവുകള്‍
പൊഴിഞ്ഞു കിടപ്പൂ 
മരത്തണലില്‍ 
=========================
സൂര്യനുരുകി 
യൊഴുകുന്നു 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
=========================
കുസൃതിക്കാറ്റ് 
പതിഞ്ഞു പെയ്യുന്ന മഴയെ 
ജലകപ്പഴുതിലൂടകത്തേക്കെറിഞ്ഞ് 
=========================
ചാറ്റല്‍മഴ 
പൊടിമണ്ണില്‍ 
പൂ വിതറി 
=========================
മഴ ചുംബിച്ചുണര്‍ത്തിയെന്‍ 
മടിച്ചു മയങ്ങിയ  
രോമക്കൂട്ടങ്ങളെ 
=========================
പക്ഷി 
കുടഞ്ഞെറിയുന്നു 
പറ്റിപ്പിടിച്ച മഴയെ 
=========================
വെയില്‍ 
മഴപ്പാടുകള്‍ 
മായ്ച്ചു മായ്ച്ചു 
=========================
നിശാഗാന്ധി 
മണംപരത്തുന്നു 
നിലാവൂറ്റിക്കുടിച്ചുന്മത്തയായ്  
=========================
ശവക്കല്ലറ 
മരിച്ച ഇലകള്‍-
ക്കിടയില്‍  മറഞ്ഞ്   

=========================
മഴ 
നിറം മങ്ങിയ ഓടുകളെ 
മുത്തി മുത്തി ചുവപ്പിച്ച് 



2013 ജൂൺ 3, തിങ്കളാഴ്‌ച

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍

ഇരുട്ടില്‍
തിളങ്ങുന്നൊരു 
ചെന്നായ് തന്‍ കണ്ണുകള്‍ 
ഇളം മാംസം 
കണ്ട ഉണ്മാദത്താല്‍ .....

അമ്മച്ചൂടില്‍ ഒട്ടിമയങ്ങും 
കുഞ്ഞുപൈതലെ 
കടിച്ചെടുത്ത് 
കുടഞ്ഞെറിഞ്ഞു 
രക്തമൂറ്റിക്കുടിച്ചു 
ഒരു ചെറുമിടുപ്പ് 
ബാക്കിയാമിളം ദേഹം 
കാട്ടിലെറിഞ്ഞു 
ചിറിനക്കിത്തുടച്ചു 
നടന്നകലുന്നാ 
ചെന്നായ്  ......

പിറ്റത്തെ പകലില്‍
ആട്ടിന്‍ തോലണിഞ്ഞു  
കണ്ണീരോഴുക്കാന്‍ 

2013 മേയ് 30, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍ ദ്രവിക്കുന്നത് അല്ലെങ്കില്‍ പൊടി പിടിക്കുന്നത്‌

ചീന ഭരണി 
തട്ടിന്‍പുറത്ത്
പൊടിപിടിച്ചു 
കൂടെ അമ്മുമ്മയുടെ 
ഓര്‍മകളും 
രുചികളും 

ചാരു കസേര 
പൂമുഖത്ത് 
ദ്രവിച്ചു തുടങ്ങി 
കൂടെ അപ്പൂപ്പന്‍ 
പകര്‍ന്ന 
കഥകളും 
നന്മകളും .

ഞാനൊരമ്മൂമ്മയാവില്ല 
പക്ഷേയൊരു 
ഗ്രാന്‍ഡ്‌മായാകും 
പ്രിയതമന്‍ 
ഗ്രാന്‍ഡ്‌പായും .

എന്നെക്കുറിച്ചുള്ള 
ഓര്‍മ്മകള്‍ 
പൊടിപിടിക്കുന്നത്‌ 
ഒരു നൂഡില്‍സ് 
പായ്ക്കിന് മുകളിലയിരിക്കാം 

എന്‍ പ്രിയതമനെക്കുറിച്ചുള്ള 
ഓര്‍മ്മകള്‍ ദ്രവിക്കുന്നത് 
മൂലയ്ക്ക് ഒതുങ്ങിയ 
ലാപ്ടോപ്പിലായിരിക്കും 

കാരണം നൂഡില്‍സ് 
കൊടുത്തു 
ലാപ്ടോപ്പില്‍ 
പാട്ടും കഥകളും 
കേള്‍പ്പിച്ചായിരിക്കുമല്ലോ
ഞങ്ങളൊക്കെ 
കൊച്ചു മക്കളെ വളര്‍ത്തുന്നത്


2013 മേയ് 17, വെള്ളിയാഴ്‌ച

സുഖമുള്ള ഓര്‍മ്മകള്‍


അപ്പൂപ്പന്‍ എന്നാല്‍ എല്ലാവര്‍ക്കും എങ്ങനെ എന്ന് എനിക്കറിയില്ല .എന്നാല്‍ എനിക്ക് അത് സ്നേഹമുള്ള ഓര്‍മയാണ്  .2006 ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതത്തിലാണ് പറയാന്‍ ഒരു പാട് കഥകളും ബാക്കിയാക്കി അപ്പൂപ്പന്‍ യാത്രയായത് . ഒരു പാട് കഥകള്‍ പറഞ്ഞു തരുമായിരുന്നു അപ്പൂപ്പന്‍ .അതിലേറെയും മഹാഭാരതത്തിലേയും രാമായണത്തിലെയും കഥകളാണ് .കയ്യിലൊരു പുസ്തകമില്ലാതെ അപ്പൂപ്പനെ ഞാന്‍ കണ്ടിട്ടില്ല. പൂമുഖത്തെ കസേരയില്‍ ഒരു പുസ്തകവും വായിച്ചിരിക്കുന്ന അപ്പൂപ്പനായിരുന്നു ആ വീട്ടിന്‍റെ ഐശ്വര്യം . മുന്‍ ശുണ്ടിക്കാരനായ അച്ഛന്ന്‍റെ എത്രയെത്ര  അടികളില്‍ നിന്നാണെന്നോ അപ്പൂപ്പന്‍  രക്ഷിച്ചിട്ടുള്ളത് . അച്ഛന്‍ വടി എടുക്കുമ്പോലേക്കും 
ഓടി അപ്പൂപ്പന്‍റെ കസേരയുടെ അടിയില്‍ കയറും .പുലി പോലെ വരുന്ന അച്ഛന്‍ എലിയെ പ്പോലെ മടങ്ങിപ്പോകും . എന്‍റെ അനിയന്‍ രഞ്ജിത് നോട് അപ്പൂപ്പന് കുറച്ചു വാത്സല്യക്കൂടുതല്‍ ഉണ്ടായിരുന്നു . അവനായിരുന്നു കുടുബത്തിലെ ആദ്യത്തെ ആണ്‍തരി .അതു കൊണ്ട് തന്നെ അപ്പൂപ്പന്‍റെ അടുത്ത് അവനു ഭയങ്കര അധികാരവുമായിരുന്നു .
വേനലവധി ആയാല്‍ കുട്ടിപ്പട്ടാളങ്ങളെല്ലാം അപ്പൂപ്പന്‍റെ ചുറ്റും കൂടും .കഥ കേള്‍ക്കാന്‍ വേണ്ടി .രാത്രിയിലായിരുന്നു കഥ പറച്ചില്‍ .അത്താഴവും കഴിഞ്ഞു ഞങ്ങള്‍ അപ്പൂപ്പന്‍റെ കട്ടിലില്‍ സ്ഥാനം പിടിക്കും .അപ്പൂപ്പന്‍റെ തൊട്ടു അടുത്തുള്ള സ്ഥാനം രഞ്ജിത് ത്തി നായിരിക്കും .ബാക്കി സ്ഥാനത്തിനാണ് അടിപിടി .ഒടുവില്‍ എല്ലാവരെയും കിടത്തി അപ്പൂപ്പന്‍ കഥ പറച്ചില്‍ തുടങ്ങും .പറഞ്ഞു പറഞ്ഞു കഥ കഴിയുമ്പോ അപ്പൂപ്പന്‍റെ ഒരു ചോദ്യം ഉണ്ട് .ഉറങ്ങിയവര്‍ കൈ പോക്ക് .കേള്‍ക്കണ്ട താമസം എല്ലാവരും കൈ പൊക്കി പിടിക്കും . അതെന്തിനായിരുന്നു എന്ന് ഇന്നും എനിക്കറിയില്ല .
അപ്പൂപ്പന്‍റെ ശിക്ഷാ രീതി ആയിരുന്നു അതിലും രസകരം .ആരെക്കുറിച്ചെങ്കിലും ഒരു പരാതി കിട്ടിയാല്‍ അവരെയും കൂട്ടി അപ്പൂപ്പന്‍ ഇരുട്ട് മുറി എന്ന് ഞങ്ങള്‍ വിളിക്കുന്ന മുറിയിലേക്ക് പോകും . ആ മുറിയില്‍ അധികം വെളിച്ചം ഇല്ലായിരുന്നു .അവിടെച്ചെന്നു അപ്പൂപ്പന്‍ ഉറക്കെ കൈ കൊട്ടും എന്നിട്ട് കരയാന്‍ പറയും . ഇനി ഇങ്ങനെ ചെയ്യുമോ എന്നൊക്കെ ഉറക്കെ ചോദിക്കും .എന്നിട്ട് അടി കിട്ടാത്ത കാര്യം ആരോടും പറയരുതെന്ന് പറയും .പരാതിക്കാരനും സന്തോഷം കുറ്റക്കാരനും സന്തോഷം  .
ഇന്ന് ആ സ്നേഹമുള്ള അപ്പൂപ്പന്‍ ഇല്ല .അപ്പൂപ്പന്‍ അനാഥമാക്കിയ പൂമുഖം ഇന്ന് കാണുമ്പോ ഒരു നൊമ്പരമാണ് . പലപ്പോളും തോന്നാറുണ്ട് വലുതാവേണ്ടിയിരുന്നില്ല എന്ന് .നന്മയും സന്തോഷവും നിറഞ്ഞ ബാല്യത്തില്‍ എന്നും ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍  എന്ന് ..

2013 മേയ് 3, വെള്ളിയാഴ്‌ച

എന്നാലുമെന്‍റെ മഴപ്പെണ്ണേ

ആശകളായിരം  തന്നിട്ട് 
ഒരു വടക്കന്‍ കാറ്റിനെ 
കണ്ടപ്പോ നീ 
കൂടെയിറങ്ങിപ്പോയല്ലോ 
എന്‍റെ മഴപ്പെണ്ണേ 


നിന്‍റെ മഴ മുത്തം 
കിട്ടാന്‍ ആകാശത്തേക്ക് 
നോക്കി  നിന്ന 
എന്നെ പൊടിമണ്ണില്‍ 
കുളിപ്പിച്ചിട്ടാണല്ലോടി 
ആ കള്ളക്കാറ്റ്
നിന്‍റെ കയ്യും പിടിച്ചു 
കൊണ്ട് പോയത്  


എന്നിട്ടും നീയാ 
സഹ്യനെ കണ്ടപ്പോ 
കാറ്റിനെ കളഞ്ഞു 
അവന്‍റെ കൂടെ പോയിന്നു 
കേട്ടൂല്ലൊ 

പിന്നെയും   അവിടെ
ഇടിയും മിന്നലുമൊക്കെ 
കാണിച്ചു നീയെനിക്ക് 
പിന്നെയുമാശ തരുവാണല്ലോ 
കള്ളിപ്പെണ്ണേ  

2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

മഴയെപ്പിടിക്കാന്‍

വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 
പിടി തരാതെ നില്‍ക്കും 
കാര്‍മേഘത്തെ പിടിക്കാന്‍ 
പിടിച്ചു പിഴിഞ്ഞ് 
മഴത്തുള്ളികളാക്കാന്‍
മഴത്തുള്ളി മണ്ണിലലിയും 
പുതുഗന്ധം ശ്വസിക്കാന്‍  
പുതുമഴ തീര്‍ക്കും 
കുഞ്ഞരുവികളില്‍ 
കളിവള്ളമൊഴുക്കിക്കളിക്കാന്‍ 
കളിച്ചു  പനിപിടിച്ചു 
വിറച്ചോന്നു കിടക്കാന്‍ 
പനിക്കുളിരകറ്റാനമ്മയിടും 
ചുക്കുകാപ്പി നുകരാന്‍
നുകര്‍ന്ന് നുകര്‍ന്ന് 
അമ്മതന്‍ കൈച്ചൂ ടില്‍ 
മയങ്ങാന്‍ 
വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 

2013 ഏപ്രിൽ 23, ചൊവ്വാഴ്ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -3

ചൂടുകല്ലിന്‍  ചുംബനം 
മാവിന്‍റെ ശീല്‍ക്കാരം 
ദോശയുടെ പിറവി   
================
പ്രഭാതസവാരി 
കോടമഞ്ഞിലലിയു
മാള്‍രൂപങ്ങള്‍ 
================
ഗുല്‍മോഹറുകള്‍ 
രാജവീഥികളില്‍ 
പട്ട് വിരിച്ച് 

================
പടക്കം 
പൊട്ടിച്ചിറങ്ങി വന്നു 
ആയിരം വര്‍ണ്ണമിന്നാമിന്നികള്‍ 
================
വിഷാദന്‍ 
ഇലത്തുംമ്പിലൊറുമ്പ് 
ആകാശമിനിയുമകലെ 
================
കടലോരം 
പരസ്പരമോട്ടി 
പ്രണയിനികള്‍ 
================
വഴി വിളക്കില്‍ 
ചുംബിച്ചോടുങ്ങും 
ഈയാംപാറ്റകള്‍ 
================
തിര തിരയുന്നു 
മണലില്‍ മറഞ്ഞ 
മുത്തിനായ് 
================
ചിലന്തിവല 
മഞ്ഞു മുത്തുകള്‍ 
കൊരുത്ത് 
================
മയിലുകള്‍ 
പീലികളില്‍ 
മഴവില്ലോളിപ്പിച്ച് 
=================
കളിമണ്ണ് 
കലമാകുന്നു 
കൈകള്‍ക്കിടയിലൂടെ 
=================
കുമിളകള്‍ 
സ്വതന്ത്രരാക്കി
കല്ലിന്‍ മുങ്ങിമരണം 
=================
കമ്പിത്തിരി 
എരിഞ്ഞോടുങ്ങുന്നു 
കുഞ്ഞിക്കണ്ണുകളില്‍ 
=================

2013 ഏപ്രിൽ 18, വ്യാഴാഴ്‌ച

ഓര്‍മ്മകളിലെ വിഷു

ആകാശപ്പൂത്തിരി
പോട്ടിയമര്‍ന്നു
എനിക്കൊന്നും 
പേടിയില്ലെന്നൊരു 
ഭാവവുമായ്
സാരിത്തലപ്പിനിടയിലൂടെ  
പുറത്തേക്ക് വന്നൊരുണ്ണിത്തല 
ആകാശം തോടാനുയരും 
വാണം കണ്ടുള്‍വലി 
ഞ്ഞകത്തെക്ക് വീണ്ടും 

ഞാനിതെത്ര പടക്കം 
പൊട്ടിച്ചതാഎന്ന   
ഭാവത്തില്‍ 
കത്തിനില്‍ക്കുമൊരു 
മെഴുകുതിരി
ഊതിക്കെടുത്തുന്ന 
കുസൃതിക്കാറ്റ് 

ഞാനിപ്പോ 
പോട്ടിത്തെറിക്കുമെന്നു 
കുഞ്ഞുണ്ണിയെ പേടിപ്പിച്ച 
ഓലപ്പടക്കത്തെ 
ചീറ്റിക്കളഞ്ഞോടി വരുന്ന  
വേനല്‍ മഴ  

പടക്കങ്ങളെല്ലാം പൊട്ടിച്ചു 
ആര്‍ത്തു രസിക്കും 
ഉണ്ണികള്‍ ക്കിടയിലേക്ക് 
ആരിതിനി വൃത്തിയാക്കുമെന്ന്‌ 
പരിഭവിക്കുന്ന  അമ്മ 

പൂത്തു നിന്നൊരു 
കണിക്കൊന്ന 
പൊടിതട്ടിയെടുത്ത  
വിഷുവോര്‍മ്മകള്‍


2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -2

ഇരുളിമയിലലിഞ്ഞു 
രാമഴയുടെ 
വെള്ളി മുത്തുകള്‍
================= വഴി വിളക്കില്‍ 
ചുംബിച്ചോടുങ്ങും 
ഈയാംപാറ്റകള്‍ 
====================
രാമഴ 
വിളക്കില്‍ തെളിഞ്ഞു 
ഇരുട്ടിലലിഞ്ഞു 
=================
ചാരുകസേര 
അനാഥമായ് 
പൂമുഖത്ത്  
വെയില്‍ കായുന്നു 
=================
പപ്പടം 
പൊങ്ങുന്നു എണ്ണയില്‍ 
കൂടെ പൊങ്ങുന്നു
കുഞ്ഞിളം കൈ 
=================
കൊന്നമണിക്കുലകള്‍ 
തിളങ്ങുന്നു 
സ്വര്‍ണ വെയിലില്‍ 
=================
പാദപ്പൂവുകള്‍ 
 മഴ നനഞ്ഞ  
മണ്ണിന്‍ മാറില്‍ 
=================
അനാഥയായ് 
കുഞ്ഞിക്കുട
പുഴ തന്ന ദുഖം 
=================
ചന്ദ്രന്‍ 
പ്രണയാതുരന്‍ 
ആമ്പലുമായ് കുളത്തില്‍
=================
പുതുമഴ
നാണിച്ചു  കളം വരയ്ക്കുന്നു
ജന്നല്‍ പാളിയില്‍ 
==================
വെണ്ണയുരുകുന്നു 
വെയിലിന്‍ 
ചിരിയില്‍


2013 ഏപ്രിൽ 10, ബുധനാഴ്‌ച

മഴയുടെ കൂടെ

ചില്ലുജാലകങ്ങല്‍ക്കപ്പുറത്ത് തിമര്‍ത്തു പെയ്യുന്നു വേനല്‍ മഴ , ചുട്ടുപൊള്ളുന്ന ഭൂമിയും എന്‍ മനസ്സിനെയും തണുപ്പിച്ചു കൊണ്ട് .കയ്യിലൊരു കപ്പു ചൂട് ചായയുമായി ആവോളം നുകര്‍ന്നു മണ്ണിന്‍റെ പുതു ഗന്ധം .ആ ഗന്ധം എന്നെ കൈപിടിച്ചു കൊണ്ട് പോയി മഴ പുഴയാക്കുന്ന ഇടവഴികളിലേക്ക് .അവിടെയാണ് ഞാന്‍ കടലാസ്സു തോണി ഒഴുക്കി കളിച്ചത് .കൂട്ടുകാരോടൊത്ത് മഴവെള്ളം തെറുപ്പിച്ചു രസിച്ചത് .ആ വഴികളിലൂടെയാണ്‌ കൂട്ടുകാരോടൊത്ത് കഥ പറഞ്ഞു സ്കൂളില്‍ പോയത് .കടപ്പുല്ല് തേടി നടന്നത് .കണ്ണാരം പോത്തിക്കളിക്കുമ്പോള്‍ ഉരുണ്ടു വീണു മുട്ടു പൊട്ടിയതും ആ വഴിയിലാണ് .ആ മുറിവുണക്കാന്‍ കമ്യുനിസ്റ്റ് പച്ച തേടി നടന്നതും അവിടെയായിരുന്നു .ആ ഓര്‍മകളിലൂടെ ഒഴുകി നടക്കവേ ഒരു പിന്‍ വിളി അമ്മേ .എന്‍റെ പൊന്നുണ്ണി .അവന്‍റെ അമ്മെ വിളി എന്നെ തിരിച്ചു കൊണ്ട് വന്നു എനിക്കും മഴക്കുമിടയിലുള്ള ചില്ല് ജലകത്തിനടുത്തെക്ക് ..


2013 ഏപ്രിൽ 2, ചൊവ്വാഴ്ച

തൃക്കണ്ണിലെ അഗ്നി

ഹേയ് അഘോരാ
നീയെന്തിനാണ് തൃക്കണ്ണില്‍ 
അഗ്നിയോളിപ്പിച്ചു വച്ചത് 

ഹരിദ്വാറിലെ ശവങ്ങള്‍ 
ചുമന്നു മടുത്തു പരിഭവിച്ചു 
ഹിമവാ ന്‍റെ മടിത്തട്ടില്‍ 
ഒഴുകാന്‍ മടിച്ചു 
ഉറഞ്ഞു ഉറങ്ങിക്കിടക്കുന്ന 
ഗംഗയെ ചൂട് നല്‍കിയുണര്‍ത്താനാണോ 

 അപമാനത്താല്‍ 
അഗ്നിയെപ്പുണര്‍ന്നു 
മാഞ്ഞുപോയ 
പ്രിയതമയുടെ 
ഓര്‍മയ്ക്കയാണോ 

അതോ
പാതിവ്രത്യത്തിന്‍റെ 
പാവനമാം ചരടുകള്‍ 
കാമശരങ്ങളെല്‍പ്പിച്ചു 
പൊട്ടിച്ചെറിയുവാന്‍ 
തക്കം പാര്‍ത്ത് നടക്കും 
കാമദേവനെ ഭാസ്മീകരിക്കണോ 

അതുമല്ലെങ്കില്‍ പറയൂ 
എന്തിനാണ് നീ 
തിരുനെറ്റിയിലൊരു
തീക്കുണ്ഡവുമായി നടക്കുന്നത്


2013 ഏപ്രിൽ 1, തിങ്കളാഴ്‌ച

വേട്ടപ്പട്ടികളുടെ മുരള്‍ച്ച


പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും 
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍ 
കാലമെനിക്ക് കാട്ടിത്തന്നു

ഒരു പെണ്ണനക്കത്തിനായി  
കാതോര്‍ത്തിരിക്കുന്ന 
വേട്ടപ്പട്ടികള്‍ ചുറ്റിനുമുണ്ടെന്നു 
അമ്മക്കറിയമായിരുന്നു

കാരണം അമ്മയുമൊരു 
പെണ്ണായിരുന്നല്ലോ 
വെട്ടപ്പട്ടികൾ   കാണാതെ
പതുങ്ങി ജീവിച്ച 
പാവം  പെണ്ണ് 

ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും 
നുണക്കുഴി കാട്ടി 
ഉറക്കെ ചിരിക്കുകയും 
ചെയ്യുന്നവൾ 

അവളുടെ ഓട്ടവും 
നൃത്തവും പൊട്ടിച്ചിരിയും 
എന്നിലെ അമ്മയെ 
സന്തോഷിപ്പിക്കാറുണ്ട്

എങ്കിലും ഇപ്പോളെന്‍റെ  സ്വപ്നങ്ങളില്‍  നിറയെ 
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ് 
അവ എന്റെ  മകളുടെ ചിരി 
കട്ടെടുക്കുന്നതും 
ഇളം പാദങ്ങൾ 
കടിച്ചു കീറുന്നതുമാണ് 

അവളുടെ ചിരിയഴകിനെ  എന്തിട്ടാണ് 
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന  കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക 

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) - 1

കാറ്റത്താടും
മാമ്പഴം
കൂടെയാടുന്നു കണ്ണുകള്‍ 
========================
എന്‍ കൈവിരലാല്‍ 
പാളം തെറ്റും 
ഉറുമ്പ് തീവണ്ടി
==============
സൂര്യ ചുംബനം 
ചുവന്നു തുടുത്ത് 
മാജിക് റോസ
=================
ഇടവഴി 
കാറ്റിനു പുറകെയോടുന്നു 
കരിയിലക്കൂട്ടം 
=================

മരിച്ച നിളയുടെ ഓര്‍മയുമായ്‌ 
പുഴക്കഷ്ണങ്ങള്‍ 
ട്രെയിന്‍കാഴ്ച

==================
തൃസന്ധ്യ 
ചുവന്നുതുടുത്തൊരു ഓറഞ്ച് 
കടലില്‍ മുങ്ങിപ്പോയി
==================
മരങ്ങള്‍ക്കിടയിലുടെ 
ടോര്‍ച്ചു മിന്നിച്ചു കളിക്കുന്നു 
ബാലര്‍ക്കന്‍
==================
അലസ രാവ് 
മഞ്ഞു പൂക്കള്‍ പെയ്യുന്നു 
കൂടെ നിലാവും 

=================

വഴിയരുകില്‍ ശ്വാസം വലിക്കുന്നൊരു വിഴുപ്പുഭാണ്ഡം 
അരികിലൊരു പിച്ചച്ചട്ടിയും 
വാറു പൊട്ടിയ വള്ളിച്ചെരുപ്പും

================
http://mydreams-renju.blogspot.in/2013/04/blog-post.html

2013 മാർച്ച് 26, ചൊവ്വാഴ്ച

വേട്ടപ്പട്ടികളുടെ മുരള്‍ച്ച


പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും 
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍ 
കാലമെനിക്ക് കാട്ടിത്തന്നു

ഒരു പെണ്ണനക്കത്തിനായി  
കാതോര്‍ത്തിരിക്കുന്ന 
വേട്ടപ്പട്ടികള്‍ ചുറ്റിനുമുടെന്നു 
അമ്മക്കറിയമായിരുന്നു

കാരണം അമ്മയുമൊരു 
പെണ്ണായിരുന്നല്ലോ 
വെട്ടപ്പട്ടികൾ   കാണാതെ
പതുങ്ങി ജീവിച്ച 
പാവം  പെണ്ണ് 

ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും 
നുണക്കുഴി കാട്ടി 
ഉറക്കെ ചിരിക്കുകയും 
ചെയ്യുന്നവൾ 

അവളുടെ ഓട്ടവും 
നൃത്തവും പൊട്ടിച്ചിരിയും 
എന്നിലെ അമ്മയെ 
സന്തോഷിപ്പിക്കാറുണ്ട്

എങ്കിലും ഇപ്പോളെന്‍റെ  സ്വപ്നങ്ങളില്‍  നിറയെ 
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ് 
അവ എന്റെ  മകളുടെ ചിരി 
കട്ടെടുക്കുന്നതും 
ഇളം പാദങ്ങൾ 
കടിച്ചു കീറുന്നതുമാണ് 

അവളുടെ ചിരിയഴകിനെ  എന്തിട്ടാണ് 
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന  കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക 




Translate